1/30/2013

നന്ദിയുള്ള അടിമ

" അബ്ദുല്ലാഹ് ഇബ്നു ഉമൈര്‍(റ) പ്രവാചക പത്നി ആഇശ(റ) യുടെ അടുക്കല്‍ വന്ന് ചോദിച്ചു. റസൂല്‍ (സ)യോടൊപ്പമുള്ള ജീവിതത്തില്‍ അതിശയകരമായ അനുഭവങ്ങള്‍ ഏതൊക്കെയായിരുന്നു ?
ഇത് കേട്ട ആഇശ(റ) യുടെ കണ്ണുകള്‍ നിറഞ്ഞു. അല്‍പനേരം കഴിഞ്ഞ് അവര്‍ പറഞ്ഞു. പ്രവാചകനോടോപ്പമുള്ള ജീവിതത്തില്‍ എല്ലാം എന്നെ അതിശയിപ്പിച്ചവ തന്നെ. എന്നിട്ട് അവര്‍ ഒരനുഭവം പറഞ്ഞു.
ഒരു രാത്രിയില്‍ ഞങ്ങള്‍ ശയിച്ചു. ശേഷം പ്രവാചകന്‍ (സ) പറഞ്ഞു. ആഇശാ ഇനി ഞാന്‍ രക്ഷിതാവിന്റെ തൃപ്തി നേടട്ടെ. ആഇശ(റ) പറഞ്ഞു. അങ്ങയുടെ സാമീപ്യം ഞാന്‍ ഏറെ കൊതിക്കുന്ന സമയമാണിത്. എന്നാലും അങ്ങയുടെ ഇഷ്ടം പോലെയാവട്ടെ.
പ്രവാചകന്‍ (സ) ഒരു പാത്രത്തില്‍നിന്നും അംഗശുദ്ധി വരുത്തുകയും കുളിക്കുകയും ചെയ്തു. തുടര്‍ന്ന് നമസ്കരിച്ചു. നമസ്കാരത്തില്‍ അദ്ദേഹം കരയുകയാണ് റുകൂഇലും സുജൂദിലും കരയുകയാണ്. വീണ്ടും എഴുന്നെല്‍ക്കുന്നതും കരഞ്ഞുകൊണ്ടു തന്നെ. പ്രവാചകന്‍ (സ) പാരായണം ചെയ്യുന്നത് എനിക്ക് കേള്‍ക്കാം ' ഇന്നഫീ ഹല്ഖിസ്സമാവാത്തി വല്‍ അര്‌ള്...
അല്പം കഴിഞ്ഞ് ബിലാല്‍ (റ) ന്‍റെ ബാങ്കോലി കേട്ടു. ഞാന്‍ റസൂലിനോട് ചോദിച്ചു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട അങ്ങ് ഇങ്ങിനെ കരഞ്ഞു പ്രാര്തിക്കുന്നതെന്തിനു ?
പ്രവാചകന്‍ (സ) മറുപടി തന്നു. ഞാന്‍ നന്ദിയുള്ള അടിമയാവണ്ടെ ആഇശാ.. "
നന്ദിയുള്ള അടിമയാവാന്‍ ഞാന്‍ ഇനിയുമെത്രയോ എത്രയോ ഉയരേന്ടതുണ്ടല്ലോ റബ്ബേ !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ