11/03/2013

കുറുപ്പ്-ശ്വേത വിവാദം ചില ചിന്തകൾ


കുറുപ്പ്-ശ്വേത വിവാദം ചില ചിന്തകൾ
==========================
കുറുപ്പ് തൊട്ടതും തോണ്ടിയതും അപമാനകരമായി അനുഭവപ്പെട്ട ശ്വേത, തിക്കിലും തിരക്കിലും അറിഞ്ഞോ അറിയാതെയോ സംഭാവിക്കാവുന്നതിനെ വികാര തീവ്രതയോടെ പുറത്തു കൊണ്ടുവന്നതിലെ ഉദ്ദേശ്യശുദ്ധി ആരെങ്കിലും സംശയിച്ചാൽ അതൊരു തെറ്റാണോ..? പരാതിയുമായി ശ്വേത വരുന്നത് നാലഞ്ചു മണിക്കൂറിനു ശേഷമാണ്. വളരെ പ്രയാസത്തോടെയാണ് പരാതി പറയുന്നതും. വള്ളം കളി തുടങ്ങും മുമ്പേ വാഹനത്തിൽ നിന്നുതന്നെ പീഡനം തുടങ്ങിയെങ്കിലും നാം ചാനലിൽ കണ്ട ശ്വേത വള്ളംകളി പരിപാടിയിൽ ആടിയും പാടിയും ചിരിച്ചും ശ്രോതാക്കളെ ആസ്വദിപ്പിക്കുന്നതാണ്. മാത്രമല്ല സാക്ഷാൽ കുറുപ്പിന്റെ അടുത്ത് തന്നെ നിലയുറപ്പിക്കുകയും അദ്ദേഹവുമായി സല്ലപിക്കുകയും ചെയ്യുന്നുണ്ട്താനും!! (പീഡനം ആവർത്തിക്കപ്പെടുന്ന  സാഹചര്യത്തിൽ നന്നേ ചുരുങ്ങിയത് കുറുപ്പിന്റെ അടുത്ത് നിന്നും മാറി നില്ക്കാനെങ്കിലും ശ്രമിക്കാമായിരുന്നു ) പീഡനം സഹിച്ച മുഖഭാവമായിരുന്നില്ല അപ്പോൾ ശ്വേതക്ക്. ഇതൊക്കെ കഴിഞ്ഞു നാലഞ്ചു മണിക്കൂറിനു ശേഷം അനുഭവപ്പെട്ട അപമാനത്തിനു കാരണം എന്താണ്..?
കലയുടെ പേരിൽ  കാശ് ലഭിച്ചാൽ എന്തൊക്കെ അഭിനയിക്കാൻ കഴിയുമെന്നു ശ്വേത ഇതിനകം തെളിയിച്ചു കഴിഞ്ഞതാണല്ലോ.  പവിത്രമായ മാതൃത്വം കലയുടെയോ, അഭിനയതിന്റെയോ, കാശിന്റെയോ മുന്നിൽ ഒന്നുമല്ലെന്ന് അവർ തെളിയിച്ചു. മേനി പ്രദർശനത്തിലൂടെ സ്ത്രീത്വം പവിത്രമല്ലെന്നും തെളിയിച്ചു. കാശ് കിട്ടുകയാണെങ്കിൽ അവതാരകയായിവന്ന് ഭാര്യമാരെ സാക്ഷികളാക്കി അവരുടെ ഭർത്താക്കന്മാരെ കെട്ടിപ്പിടിക്കാൻ വരെ തയ്യാറാണെന്നും അവർ തെളിയിച്ചു. കാശ് മുന്നിലുണ്ടെങ്കിൽ തൊടലും തോണ്ടലും അപമാനവും അഭിമാനവുമൊക്കെയാക്കി മാറ്റാൻ കലയെയോ അഭിനയത്തെയോ കൂട്ടുപിടിച്ചാൽ മതിയെന്ന് സംശയിച്ചാൽ കുറ്റം പറയാമോ?
ഈ വിവാദം കേട്ട മാത്രയിൽ  പ്രതിഷേധ സമരവുമായി വന്ന കുട്ടി സഖാക്കളുടെ ആവേശം രസകരമായിരുന്നു.
ഈ കുട്ടികൾ ചിരിപ്പിച്ച് കൊല്ലും കേട്ടോ... ഇത്തരം നെറികേടുകൾക്ക് ഉദാഹരിക്കാൻ ആഴ്ചയിൽ ഒന്നെന്ന തോതിൽ പ്രാദേശിക, സംസ്ഥാന  സഖാക്കളുടെ വാർത്തകൾ വരുന്നതൊന്നും പാവങ്ങൾ കാണുന്നില്ല... ഇനി നാളെ ഇവരാൽ സ്ത്രീത്വത്തിന്റെ അവതാരമായി ശ്വേത വാഴ്ത്തപ്പെടുകയും കുറുപ്പിനെതിരെയോ മറ്റോ ഒരു സ്ഥാനാര്തിയായി വരുകയും ചെയ്തുകൂടായ്കയില്ല. ഏതായാലും 'വളരെ വളരെ പണ്ട്'  കുട്ടിനേതാവ് സ്ത്രീത്വത്തിന്റെ പേരിൽ വാവിട്ട് കരഞ്ഞതുപോലെ കുട്ടികൾ കരയാഞ്ഞത് മഹാ ഭാഗ്യം.
കുട്ടിസഖാക്കളെ വെല്ലും വിധം കുറുപ്പിനെതിരെ ആക്രോശവുമായി വന്ന മുരളിയും പെങ്ങളും ഉണ്ണിത്താനും ഈ വിവാദത്തിൽ ഏറെ സന്തോഷിക്കുന്നവരാണെന്നു വളരെ വേഗം തിരിച്ചറിയാനായി. ഇനി അറിയേണ്ടത് കുറുപ്പിന്റെ സീറ്റിൽ മുരളിയോ പെങ്ങളോ അതോ ഉണ്ണിത്താനോ മത്സരിക്കുക എന്നതാണ്. ഒരു സീറ്റ് ഒഴിപ്പിച്ച് പിടിച്ചെടുക്കാൻ എന്ത് നെറികേടും വിളിച്ചു പറയാനും ഏതു നേതാവിനെയും കൊച്ചാക്കാനും ചിലര്ക്കെങ്കിലും കഴിയുമെന്നതാണല്ലൊ മലയാള രാഷ്ട്രീയത്തിന്റെ പ്രത്യേകത. പ്രത്യേകിച്ചും കാലുമാറ്റ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ഉദാഹരണമായ സാക്ഷാൽ മുരളിധരൻ ഇത്തരത്തിൽ കുറെ പാഠങ്ങൾ മലയാളിക്ക് നല്കിയതാണല്ലോ. മന്ത്രിക്കുപ്പയത്തിനും സ്ഥാനമാനങ്ങല്ക്കും വേണ്ടി പ്രസ്ഥാനത്തെയും പിതാവിനെയും വരെ ഒറ്റു കൊടുക്കുകയും ചാടിച്ചാടി നാറ്റ കുഴിയിൽ വീഴുകയും ചെയ്ത മുരളി വാ തുറക്കുമ്പോൾ കാതു മാത്രമല്ല കണ്ണും മൂക്കും കൂടി പൊത്തി കൊണ്ടിരിക്കുകയാണ് കുറച്ചു നാളുകളായി മലയാളികൾ. മുഖ്യമന്ത്രി അക്രമിക്കപ്പെട്ടപ്പോൾ വായക്ക് വാതം പിടിപെട്ട മുരളി, കുറുപ്പിനെ തോന്ടിയിട്ടാൽ കിട്ടുന്നത് ഒരു കേന്ദ്ര സീറ്റായതിനാൽ വാതം ചികിത്സിക്കാതെ തന്നെ മാറ്റിയെടുത്തു.
ആരെ വെട്ടിവീഴ്ത്തിയാലും അപമാനിതനാക്കിയാലും സത്യമുണ്ടോ എന്നതിന് പകരം ശ്രോതാക്കളെ ഹരം കൊള്ളിച്ചു വീര്ത്ത് കൊഴുക്കാനാവുമെങ്കിൽ അത് മതി തങ്ങള്ക്ക് എന്ന് ഒരിക്കൽ കൂടി ചാനൽ തെളിയിച്ചു.
    ഈ  വിവാദം തീരുന്നില്ല. പാർലിമെന്റ്  ഇലക് ഷൻ കഴിയുവോളം അതങ്ങനെ പുകയും. ശ്വേത പുതിയ നായികയായി അവരോധിക്കപ്പെടും. കുറുപ്പിന്റെ കാര്യം ഇനി കണ്ടറിയാം.
   വിവാദങ്ങളും അപവാദങ്ങളും ചിലരെ ഉയര്തിയും ചിലരെ തളര്തിയും പുതിയ സംസ്കാരമായി, സംസ്കൃതിയെ  തമസ്കരിച്ച് അഭംഗുരം തുടരുകയും ചെയ്യും.
(ഈ ചിന്ത ഒരിക്കലും സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ന്യായീകരിക്കുന്നതല്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം ഏതു കടൽ കിഴവൻ ചെയ്താലും അയാൾ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. തുല്യതയോടെ പുരുഷനെയും കാണണം)
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ